2020, ജൂൺ 23, ചൊവ്വാഴ്ച

കോലാട് 

കഥാനന്തരം
റീനടീച്ചറാണെന്നെ
കോലാടെന്നു വിളിച്ചത് ...

പണ്ട്, മാധവിക്കുട്ടിയുടെ
വീടുപണിക്കുപോയിരുന്നയമ്മ
അമ്മയുടെ അസമയത്തുള്ള
തലമുറകളിലൂടെയുള്ള
എങ്കിലുമാത്മാര്ഥതയോടെ ചെയ്ത
കോലാട്


കോലാട് വായിച്ചപ്പോൾ
അമ്മയെക്കുറിച്ചുതോന്നിയ
അതേകാര്യം തന്നെ !

അവിടുത്തെ  മഞ്ഞൾനടുന്നതും
നെല്ലുപുഴുങ്ങുന്നതുമോർത്ത്
അർദ്ധരാത്രിയിലുമാധിപൂണ്ടു !

നെടുവീർപ്പുകളന്നെനിക്ക്
ഇഷ്ടമല്ലായിരുന്നെങ്കിലും
കാലാന്തരത്തിലമ്മയെത്തന്നെ
അനുകരിച്ചിട്ടുണ്ട് ഞാൻ !

കോലാടുകളുടെ സഞ്ചാരം
അത്ര ഭംഗിയുള്ള  കാര്യമല്ല.
ഇറച്ചിക്കാരനുപോലും വേണ്ടാത്ത
അവഗണനയാണവസാനം !

ഹൃദയത്തിന്റെ  ഒപ്പുകളോർത്ത്
കോലാട്  നിരാശപ്പെടാറില്ല;അതെത്ര
തോൽവിയും ദുഖവുമാണെങ്കിലും !

കൂട്ടം തെറ്റിയ  കുഞ്ഞാടാണ് .
അതിനെയന്വേഷിച്ച്‌
സ്നേഹമയനായ  ഒരാട്ടിടയൻ
മലയിറങ്ങി വരികതന്നെ ചെയ്യും !

സനീഷ് കായണ്ണ ബസാർ

(കൊറോണക്കാലത്തെ കവിതകൾ -49  )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ