2020, ജൂൺ 27, ശനിയാഴ്‌ച

'കവിയും കവിതയും' 

എന്റെ കവിതകൾ
സ്വരൂപിച്ചെടുത്ത്
എന്നെ സൃഷ്ടിക്കാൻ
നീ ശ്രെമിച്ചു കളയരുത് !

കുഞ്ഞുങ്ങൾ 
മിന്നാമിനുങ്ങുകൾ
കുപ്പിയിലിട്ട് 
രസിക്കുന്നതുപോലെ 
നിസ്സാരമായ കാര്യമല്ലത് !

കണ്ണുകൾകൊണ്ട്
ആകാശത്തെ നക്ഷത്രങ്ങളെ
പെറുക്കിയെടുക്കാൻ
ശ്രെമിക്കുന്നതുപോലെ
പ്രയാസകരമാണത് !

ഉടഞ്ഞുപോയ
പളുങ്കുപാത്രത്തെ
പുനർജനിപ്പിക്കുന്നത്ര 
ദുഷ്ക്കരം !

ചിതറി വീണ
ഓരോ ചില്ലുകഷണത്തിലും
എന്റെ മുഖം കാണുമ്പോൾ
അകം  കാണാതെങ്ങനെ
നീയെന്നെ സൃഷ്ടിക്കും ?

ഞാൻ
പളുങ്കുപാത്രവുമല്ല 
അതിലെ  ജലമായിരുന്നു
സർവലായകമായ
രൂപമില്ലാത്ത ജലം !

ഉടഞ്ഞുപോയ
പളുങ്കുപാത്രത്തോടൊപ്പം
ജലം ഒഴുകിപോയിരിക്കുന്നു
ഇനി നിനക്കതിൽ
ലയിച്ചുചേരാനാകില്ല !

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -54 )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ