'കവിയും കവിതയും'
എന്റെ കവിതകൾ
സ്വരൂപിച്ചെടുത്ത്
എന്നെ സൃഷ്ടിക്കാൻ
നീ ശ്രെമിച്ചു കളയരുത് !
കുഞ്ഞുങ്ങൾ
മിന്നാമിനുങ്ങുകൾ
മിന്നാമിനുങ്ങുകൾ
കുപ്പിയിലിട്ട്
രസിക്കുന്നതുപോലെ
രസിക്കുന്നതുപോലെ
നിസ്സാരമായ കാര്യമല്ലത് !
കണ്ണുകൾകൊണ്ട്
ആകാശത്തെ നക്ഷത്രങ്ങളെ
പെറുക്കിയെടുക്കാൻ
ശ്രെമിക്കുന്നതുപോലെ
പ്രയാസകരമാണത് !
ഉടഞ്ഞുപോയ
പളുങ്കുപാത്രത്തെ
പുനർജനിപ്പിക്കുന്നത്ര
ദുഷ്ക്കരം !
ചിതറി വീണ
ഓരോ ചില്ലുകഷണത്തിലും
എന്റെ മുഖം കാണുമ്പോൾ
അകം കാണാതെങ്ങനെ
നീയെന്നെ സൃഷ്ടിക്കും ?
ഞാൻ
പളുങ്കുപാത്രവുമല്ല
അതിലെ ജലമായിരുന്നു
സർവലായകമായ
രൂപമില്ലാത്ത ജലം !
ഉടഞ്ഞുപോയ
പളുങ്കുപാത്രത്തോടൊപ്പം
ജലം ഒഴുകിപോയിരിക്കുന്നു
ഇനി നിനക്കതിൽ
ലയിച്ചുചേരാനാകില്ല !
സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -54 )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ