വിഷാദം
വിഷാദം
കവിയുടെ
തൂലികയിലേക്കൊഴുകുന്ന
കവിയുടെ
തൂലികയിലേക്കൊഴുകുന്ന
ഹൃദയ രക്തം !
കടലായും
പുഴയായും
പ്രളയമായും
പ്രളയമായും
അതൊഴുകുന്നു !
ചിലത്,
തടാകങ്ങൾപോലെ
ഒഴുക്കില്ലാതെ
മൗനമാകുന്നുമുണ്ട്!
ഒരു കണ്ണാടികണക്ക്
മനസരോവരത്തിലെ
ഉപരിതലത്തിൽ
കവിയുടെ രൂപം കാണാം !
അതിശൈത്യത്താൽ
ലക്ഷ്യത്തിലെത്താതെ
ഉറഞ്ഞുപോകുന്ന
സമുദ്രങ്ങൾ പോലുമുണ്ട് !
സമുദ്രങ്ങൾ പോലുമുണ്ട് !
ഒന്നൊഴുകിപോകാൻ
സൂര്യതാപത്തിനുവേണ്ടി
അവ കാത്തുകിടക്കുന്നു !
വിഷാദം
തൂലികയിലെ
തീയാകുമ്പോൾ
തീയാകുമ്പോൾ
സ്വയം ചിതയൊരുക്കി
സതിയനുഷ്ഠിക്കുന്ന
കവികളുമുണ്ടു് !
മഷി തീരുമ്പോൾ
തൂലിക അനാഥമാകുന്നു !
സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -53 )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ