2020, ഏപ്രിൽ 14, ചൊവ്വാഴ്ച





'എഴുതാത്ത കവിത' 

മരിച്ചവരെയോ
ജീവിക്കുന്നവരെയോ
വേദനിപ്പിക്കരുതെന്നുവെച്ച്
എഴുതാതെപോയ ചിലവരികളുണ്ട്...

അതൊരു
വിങ്ങലോ, വേദനയോ
പേരിട്ടുപറയാനറിയാത്ത
മറ്റെന്തൊക്കെയോ  ആണ്...

ഒരുപക്ഷേ
അതുംകൂടിയെഴുതിതിയാൽ
ശവശരീരം പോലെ
ഞാൻ തണുത്തുപോയേനെ ...

ഓരോ  വരിയെഴുതുന്നതും
അവാച്യമായ അനുഭവമാണ്.
അതനുഭവിക്കുകയെന്നതാണ്
അനുഭൂതിയുടെ അങ്ങേയറ്റം ...

അതിനെ ഞാൻ
എന്നെ ജീവിപ്പിക്കുന്ന
പ്രണയനിമിഷമെന്നോ
പ്രാണനെന്നോ വിളിക്കും ...

വേദനിപ്പിക്കുമെന്നുകരുതി
എഴുതാതെപോയ വരികൾ
ഒരു നെരിപ്പോടുപോലെ
എന്നിലിരുന്നെരിയട്ടെ ...

നക്ഷത്രംപോലെ
മെഴുകുതിരിപോലെ
ഞാനും കത്തികൊണ്ടിരിക്കട്ടെ.
ഒടുവിൽ, അണയുമല്ലോയെല്ലാം...

വെളിച്ചമാകുന്ന വേദനകൾ !  
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ