യോദ്ധാക്കൾ
ഞങ്ങൾ യോദ്ധാക്കൾ !
വീടെന്ന
സ്നേഹത്തിലലിഞ്
കോറോണയുടെ
ചങ്ങലകൾ പൊട്ടിച്ച്
എവിടെയുമുള്ള
ഓരോ മനുഷ്യനേയും
രക്ഷിച്ചെടുക്കുന്ന
ധീരയോദ്ധാക്കൾ !
ലോകത്തെയാകെ
ഓരോ വീടെന്ന
കള്ളിയിലാക്കി
നീ സൃഷ്‌ടിച്ച തടവറ
ഞങ്ങളോരോരുത്തരുടേയും
ഇച്ഛാശക്തികൊണ്ടുമാത്രം
പൊളിഞ്ഞുവീഴുകതന്നെ ചെയ്യും !
ശേഷം ഞങ്ങൾ
അയൽക്കാരന്റെ വീട്ടിലും
കടൽത്തീരത്തും ചെന്നിരിക്കും.
ഞങ്ങളുടെ കയ്യിൽ
ആയുധങ്ങളില്ല
മരങ്ങളുടെ മറവുപറ്റി
വെടിയുതിർക്കുന്നില്ല
താഴ്വാരങ്ങളിരുന്ന്
ഷെല്ലുകൾ വർഷിക്കുന്നില്ല
മഞ്ഞു വഴികൾക്കപ്പുറത്തേക്ക്
മിസൈലുകളയക്കുന്നില്ല !
ഞങ്ങൾക്ക്
രാസായുധങ്ങളില്ല
ജൈവബോംബുകളില്ല
അണുവായുധങ്ങളുമില്ല
എങ്കിലും
രക്തച്ചൊരിച്ചിലില്ലാതെ
ഓരോ മനുഷ്യനേയും
ഞങ്ങൾ സംരക്ഷിക്കുന്നു !
ഞങ്ങളുടെ പേരുകൾ
ശിലാഫലകത്തിലോ
സ്വർണ്ണലിപികളിലോ
എഴുതപ്പെടുകയില്ല .
ആവശ്യവുമില്ല .
എങ്കിലും,
ജയിച്ചയുദ്ധത്തിലെ
യോദ്ധാക്കൾതന്നെയായിരിക്കും
ഞങ്ങളോരോ മനുഷ്യനും !
ഞങ്ങൾ
നൈരാശ്യം പേറി
അസന്തുഷ്ടരായ്
അസംതൃപ്തരായി
വെളിയിൽ
നീയുണ്ടാക്കിവെച്ച
കെണിയിലേക്ക്
വന്നുവീഴുമെന്നുകരുതിയ
നീയാണ് വിഡ്ഢി !
പേരക്കിടാവിനോട് പറയുന്ന
മുത്തശ്ശിക്കഥകളിലെ
'വൈറസും മനുഷ്യരും'
തമ്മിലുള്ളയൊരു
ലോകമഹായുദ്ധകഥയിലെ
തോറ്റ പ്രതിനായകകഥാപാത്രമായ്
നീയവസാനിക്കും !
പടർത്താനാകാതെ കെട്ടുപോയ
ഒരു വലിയ കാട്ടുതീപോലെ
നീയെരിഞ്ഞടങ്ങും .
ആ, ചാരത്തെ ശുദ്ധീകരിക്കാൻ
പ്രകൃതി, പ്രണയംകൊണ്ടുതീർത്ത
ഒരു മഴയുമായ്‌വരും.
നീയൊഴുകിപോകുകയും
ഞങ്ങൾ മേഘമൽഹാർപാടി
ഞങ്ങളുടെ സ്വപ്നങ്ങളിലേക്ക്
പറന്നുപോവുകയും ചെയ്യും!
കാലം ചിലപ്പോഴൊക്കെ,
കാവ്യാത്മകവുമാണ്!
എന്ന്
ഒരു യോദ്ധാവ് !
സനീഷ് കായണ്ണ ബസ്സാർ
കോറോണയുടെ
ചങ്ങലകൾ പൊട്ടിച്ച്
എവിടെയുമുള്ള
ഓരോ മനുഷ്യനേയും
രക്ഷിച്ചെടുക്കുന്ന
ധീരയോദ്ധാക്കൾ !
ലോകത്തെയാകെ
ഓരോ വീടെന്ന
കള്ളിയിലാക്കി
നീ സൃഷ്‌ടിച്ച തടവറ
ഞങ്ങളോരോരുത്തരുടേയും
ഇച്ഛാശക്തികൊണ്ടുമാത്രം
പൊളിഞ്ഞുവീഴുകതന്നെ ചെയ്യും !
ശേഷം ഞങ്ങൾ
അയൽക്കാരന്റെ വീട്ടിലും
കടൽത്തീരത്തും ചെന്നിരിക്കും.
ഞങ്ങളുടെ കയ്യിൽ
ആയുധങ്ങളില്ല
മരങ്ങളുടെ മറവുപറ്റി
വെടിയുതിർക്കുന്നില്ല
താഴ്വാരങ്ങളിരുന്ന്
ഷെല്ലുകൾ വർഷിക്കുന്നില്ല
മഞ്ഞു വഴികൾക്കപ്പുറത്തേക്ക്
മിസൈലുകളയക്കുന്നില്ല !
ഞങ്ങൾക്ക്
രാസായുധങ്ങളില്ല
ജൈവബോംബുകളില്ല
അണുവായുധങ്ങളുമില്ല
എങ്കിലും
രക്തച്ചൊരിച്ചിലില്ലാതെ
ഓരോ മനുഷ്യനേയും
ഞങ്ങൾ സംരക്ഷിക്കുന്നു !
ഞങ്ങളുടെ പേരുകൾ
ശിലാഫലകത്തിലോ
സ്വർണ്ണലിപികളിലോ
എഴുതപ്പെടുകയില്ല .
ആവശ്യവുമില്ല .
എങ്കിലും,
ജയിച്ചയുദ്ധത്തിലെ
യോദ്ധാക്കൾതന്നെയായിരിക്കും
ഞങ്ങളോരോ മനുഷ്യനും !
ഞങ്ങൾ
നൈരാശ്യം പേറി
അസന്തുഷ്ടരായ്
അസംതൃപ്തരായി
വെളിയിൽ
നീയുണ്ടാക്കിവെച്ച
കെണിയിലേക്ക്
വന്നുവീഴുമെന്നുകരുതിയ
നീയാണ് വിഡ്ഢി !
പേരക്കിടാവിനോട് പറയുന്ന
മുത്തശ്ശിക്കഥകളിലെ
'വൈറസും മനുഷ്യരും'
തമ്മിലുള്ളയൊരു
ലോകമഹായുദ്ധകഥയിലെ
തോറ്റ പ്രതിനായകകഥാപാത്രമായ്
നീയവസാനിക്കും !
പടർത്താനാകാതെ കെട്ടുപോയ
ഒരു വലിയ കാട്ടുതീപോലെ
നീയെരിഞ്ഞടങ്ങും .
ആ, ചാരത്തെ ശുദ്ധീകരിക്കാൻ
പ്രകൃതി, പ്രണയംകൊണ്ടുതീർത്ത
ഒരു മഴയുമായ്‌വരും.
നീയൊഴുകിപോകുകയും
ഞങ്ങൾ മേഘമൽഹാർപാടി
ഞങ്ങളുടെ സ്വപ്നങ്ങളിലേക്ക്
പറന്നുപോവുകയും ചെയ്യും!
കാലം ചിലപ്പോഴൊക്കെ,
കാവ്യാത്മകവുമാണ്!
എന്ന്
ഒരു യോദ്ധാവ് !
സനീഷ് കായണ്ണ ബസ്സാർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ